2011, ജനുവരി 2, ഞായറാഴ്‌ച

കലണ്ടറും ഞാനും...........

ഇന്ന് ഡിസംബര്‍ 31 ...എന്‍റെ ഇന്നില്‍ ഡിസമ്പറിന്‍റെ തണുപ്പോ ,മഞ്ഞു പൊഴിയുന്ന..
മനോഹരമായ താഴ്വരകളോ ഒന്നും അറിയുന്നില്ലാ,കാണുന്നുമില്ലാ...
എന്‍റെ ഹൃദയത്തിലെ നെരിപ്പോടില്‍ നിന്നുയരുന്ന ചൂട് അകറ്റാന്‍ അവള്‍ വരുമെന്ന..
വിശ്വാസത്തില്‍ കാത്തിരിക്കുന്നു....
കാത്ത്തിരിപ്പിനിടയിലെപ്പോഴോ ഞാന്‍ കണ്ടു അവനെ...... എന്‍റെ പ്രതിരൂപത്തെ...
ചുമരില്‍ തൂങ്ങുന്ന കലണ്ടര്‍ ...അവന്‍ താളുകള്‍ ഇളക്കി എന്നോട് പറഞ്ഞു..
ഞാനാണ് നിന്‍റെ പ്രതി രൂപം.നിന്നെ പോലെ ഞാനും സന്തോഷിച്ചിരുന്നു.ഒരു നാള്‍.
അന്ന് എന്‍റെ ജനനവും,ഓണവും വിഷുവും റംസാനും ക്രിസ്തുമസും അങ്ങനെ എല്ലാം ..
അവര്‍ എന്നിലൂടെ ആസ്വദിച്ചു..ആഘോഷിച്ചു.ഇന്ന് എന്നെ ചിതലുകള്‍ വേട്ടയാടിയിരിക്കുന്നു..
ആര്‍ക്കും വേണ്ടാതെ നാളെ എന്നെ വലിച്ചെറിയും..അവശേഷിക്കുന്ന ബാക്കി ഭാഗം കൂടി..
ആ ചിതലുകള്‍ക്കും...എന്‍റെ വിട വാങ്ങലില്‍ സന്തോഷിച്ചു പെയ്യാന്‍ തുടങ്ങുന്ന മഞ്ഞിനും ..
വിട്ടു കൊടുത്തു ഞാന്‍ യാത്രയാകും...
എന്‍റെ ഉള്ളം പിടഞ്ഞു..അതെ അവന്‍ പറഞ്ഞത് ശരിയാണ്..എന്‍റെ ഹൃദയത്തില്‍ എവിടെയൊക്കെയോ..
ചിതലരിക്കുന്ന വേദന..എന്നെയും വലിച്ചെറിയാനുള്ള സമയം അടുത്തുവോ?
അകലെ നിന്നായി കേള്‍ക്കുന്നു ആരവങ്ങള്‍.അവര്‍ എന്നെ വലിച്ചെറിഞ്ഞു കളയാന്‍ വരുന്നവരാവാം..
ഞാന്‍ ഭയന്നു..എന്‍റെ നിലവിളി കേള്‍ക്കാന്‍ ആരുമുണ്ടായില്ലാ..
ഒരു കൈതാങ്ങിനായി അവള്‍ വരും എന്ന് കരുതി. പക്ഷെ കാത്തിരിപ്പിനിടയിലെപ്പോഴോ ഞാനും...
വലിച്ചെറിയപ്പെട്ടു..
ചിതലും ,മഞ്ഞും ,എല്ലാം കൂടി തിന്നു തീര്‍ത്ത ആ കലണ്ടെര്‍ എന്നോട് പറഞ്ഞു..ഞാന്‍
പോകുവാ..നാളെ..
വീണ്ടും പുനര്‍ ജനിക്കാന്‍..
പക്ഷെ എനിക്ക് വേണ്ടാ ഈ പുനര്‍ ജന്മം..എല്ലാ ആഘോഷങ്ങള്‍ക്കും,ഉത്സവത്തിനും..ശേഷം വലിച്ചെറിയ..
പെടുന്നതിന്റെ വേദന സഹിക്കാന്‍ ഇനി വയ്യാ..
ജീര്‍ണിച്ചു നാറുന്ന ആ അവസ്ഥയിലും ഞാന്‍ കണ്ടു....എന്‍റെ പ്രതിരൂപം പുതിയ ജന്മം കൈ കൊണ്ടിരിക്കുന്നു..
എനിക്ക് പങ്കു വക്കാന്‍ പറ്റാത്ത ആ സന്തോഷം നിങ്ങളിലൂടെ നിറവേറ്റാന്‍ ഈ പുതു വര്‍ഷം..
നിങ്ങള്‍ക്കായി നേരുന്നു ...

എല്ലാവര്‍ക്കും എന്‍റെ പുതുവത്സരാശംസകള്‍..

അവളെന്നോട് പറഞ്ഞതും ഞാനവളോട് പറഞ്ഞതും..

" ഇത് ദുബായ്. ...." ലോക മഹാത്ഭുതങ്ങലാകാന്‍ കെട്ടിപ്പടുത്തുയര്ത്തുന്ന വന്‍ നില കെട്ടിടങ്ങളും..
പല നിറത്തിലും..പല വിധ രൂപ വ്യതിയാനത്ത്തിലും..മനോഹരങ്ങളായ വാഹനങ്ങളും റോഡിലൂടെ..

തിരക്ക് കൂട്ടുന്നത്‌ കാണാന്‍ അവനു കഴിഞ്ഞു..

ആഹാ..പറഞ്ഞു കേട്ടതിനെക്കാലും മനോഹരം..എന്തെ ഞാന്‍ ഈ നാട്ടില്‍ എത്താന്‍ വൈകി..

വന്നിറങ്ങിയപ്പോള്‍ തന്നെ കണ്ണിനു കുളിരേകുന്ന കാഴ്ചകള്‍..അപ്പോള്‍ ഇനി എന്തെല്ലാം കാണാന്‍ ..

ബാക്കി കിടക്കുന്നു..

ഈ കൊടും ചൂടില്‍ തനിക്കു തണലേകി തന്നെ വഹിച്ചു കൊണ്ട് പോകുന്ന ആ ചുവന്ന സുന്ദരി..

എന്നെ ഒരു ബഹുനില ഫ്ലാറ്റിനു മുന്നില്‍ ഇറക്കി വിട്ട്..എന്റെ നേരെ അവളുടെ ഇന്ടികെട്ടെര്‍ കണ്ണ്..

അടച്ചു കാണിച്ചു അവള്‍ യാത്രയായി..

തനിക്കു താമസിക്കാനുള്ളത് ഈ ഫ്ലാറ്റാണോ?..കൂരയില്‍ കിടന്നവന് രാജ കൊട്ടാരമോ?ഞാന്‍ അത്ഭുതപ്പെട്ടു..

തന്നെ കൂട്ടി കൊണ്ട് പൊകാനാവണം ഏകദേശം ഒരു നാല്‍പ്പതു നാല്‍പ്പതിയഞ്ചു വയസു തോന്നിക്കുന്ന ഒരു..

മധ്യ വയസ്കന്‍ നില്‍ക്കുന്നുണ്ടായിരുന്നു..തന്നെ കണ്ടു അയാള്‍ കൈ വീശി കാണിച്ചു..ഞാനും അത് ആവര്‍ത്തിച്ചു..

മുറിയിലേക്ക് പോകുന്ന വഴി അയാളെ പരിചയ പെടാന്‍ ഞാന്‍ മറന്നില്ലാ..

ഒരു പാലക്കാട്ടുകാരന്‍ പാവം മോഹനേട്ടന്‍..പരിചയ പെടല്‍ വീട്ടു വിശേഷങ്ങളിലേക്ക് കടന്നു..

ശ്രദ്ടിച്ചത് ഒന്ന് മാത്രം മോഹനേട്ടന് രണ്ടു പെണ്‍ മക്കള്‍ ആണത്രേ...

സൌമ്യയും സുമിതയും .സൌമ്യ പ്ലസ്‌ ടൂവിനും ,സുമിത ഒന്‍പതിലും പഠിക്കുന്നു..

സൌമ്യാ നല്ല പേര് ..എനിക്കിഷ്ടായി..ഇനി മോഹനേട്ടന്‍ എന്റെ മാത്രം അങ്കിളാണ് ഞാനുറപ്പിച്ചു..

അങ്കിളിന്റെ റൂമില്‍ കഴിയാനുള്ള എന്റെ ആഗ്രഹം വിഫലമായി..എന്‍റെ കണക്കു കൂട്ടലുകള്‍ ..

തെറ്റിച്ച് നൂറ്റി ഒന്‍പതാം നമ്പര്‍ മുറിയിലേക്ക് എന്നെ കടത്തി വിട്ടു..

മനസില്ലാ മനസോടെ മുഖം കോട്ടി വിഷാദ മൂകനായി ഞാന്‍ മുറിയിലേക്ക്..

അവിടെയും എന്നെ കാത്തിരുന്നു മറ്റു മൂന്നു പേര്‍..എന്‍റെ റൂം മേറ്റ്സ്..

ആങ്കര്‍ മോടലില്‍ താടി വച്ചവന്‍ സാം,മോനിയുടെ മോന്തായത്തില്‍..രോമമേ ഇല്ലാ..അടുത്ത്തവനാണ് ..

പിന്നീട് എന്‍റെ വഴികാട്ടി ആയവന്‍..ജസ്റ്റിന്‍..ഇവനെ കുറിച്ച് പറഞ്ഞാല്‍ തീരില്ലാ..

അവന്‍ ഒരു സംഭവമല്ലേ..

പെണ്‍കുട്ടികളെ പട്ടി പറയാന്‍ അവനു നൂറു നാവാണ്..കാണുന്നതെല്ലാം അവന്റെ കാമുകിമാരാനത്രേ..

നുണകള്‍ തട്ടി വിടുമ്പോഴും...അവന്റെ അവതരണം അത് സത്യമാക്കി മാറ്റും..അത്രയ്ക്ക് വിരുതന്‍..

ഞാന്‍ അവനോടു പറഞ്ഞു .അല്ല അപേക്ഷിക്കുകയാണ്..

മച്ചാ..എനിക്കും കൂടി ഒരു ലൈനിനെ ഒപ്പിച്ചു താടാ..

ശരിയാക്കാം..പക്ഷെ നിന്റെ കോലം ഒന്ന് മാറ്റണം..ഞാന്‍ സമ്മതിച്ചു...

അപ്പോഴേക്കും വന്നു ഒരു ലിസ്റ്റ്..എന്നെ സുന്ദര കുട്ടപ്പനാക്കാന്‍ വേണ്ടി ലോകത്തുള്ള സര്‍വ ക്രീമുകളുടെയും..

പേര് അതിലുണ്ട്..എനിക്ക് കിട്ടിയ അഡ്വാന്‍സ് തുകയില്‍ പകുതിയും..എനിക്കെന്ന പേരില്‍..അവനു പുരട്ടാനുള്ള..

ക്രീം വാങ്ങി തീര്‍ത്തു..

അന്ന് രാത്രിയിലാണ് മച്ചാന്‍ അവളെ കുറിച്ച് പറഞ്ഞത്..

എന്‍റെ ഒരു സ്പര്‍ശനത്തിന് വേണ്ടി കാത്തിരിക്കുന്ന അവള്‍..അവനും തോട്ടിട്ടുണ്ടാത്രേ..എന്തോ എനിക്കത് അത്ര..

ഇഷ്ടപ്പെട്ടില്ലാ..ഇനി ഞാന്‍ മാത്രം തൊട്ടാല്‍ മതി.."ന്‍റെ യല്ലേ അവള്‍.."

ജസ്റ്റിന്‍ വീണ്ടും എനിക്ക് ക്ലാസ്സെടുത്തു തരികയാണ്..

അവളെ തൊടുമ്പോള്‍ കൈകളൊക്കെ നല്ല ശുദ്ദമായിരിക്കണം..അല്ലെങ്കില്‍ അവള്‍ക്കു ഇഷ്ടമാകില്ലാത്രേ..

പിന്നെ കറക്റ്റ് എട്ടു മണിക്ക് തന്നെ തൊടുകയും വേണം..

പക്ഷെ ഞാന്‍ മനസ്സില്‍ പറഞ്ഞു..

"അവളെ പ്രീതിപ്പെടുത്താന്‍ എട്ടല്ലാ..ഏതു പാതി രാത്രിക്ക് വേണമെങ്കിലും ഞാനവളെ സ്പര്‍ശിക്കും..

നീ ഒന്ന് പോടാ ചെക്കാ .."

അന്നത്തെ രാത്രിക്ക് നീളം കൂടുതലായിരുന്നു..എങ്ങനെ നേരം വെളുപ്പിചൂന്നു അറിയില്ലാ...

അവളെ ഒന്ന് തൊടാന്‍ വേണ്ടി എന്‍റെ ഉള്ളം കൊതിക്കുകയാണ്..

അന്ന് പലയാവര്‍ത്തി കുളിച്ചിട്ടും തൃപ്തി വരുന്നില്ലാ..

എന്‍റെ ഒരുക്കങ്ങള്‍ കുറച്ചു കൂടീന്നു തോന്നി..ബാക്കി മൂന്നു പേരും എന്നെ കാത്തു നില്പാണ്..അവസാനം സഹി കേട്ട് ജസ്റ്റിന്‍..

പറഞ്ഞു ..എടേ മതി മതി..എട്ടു മണി കഴിഞ്ഞാല്‍ പിന്നെ നിനക്കവളെ തൊടാന്‍ പറ്റില്ലാ..

അയ്യോ....എന്‍റെ സ്പര്‍ശനത്തിന് വേണ്ടി കാത്തിരിക്കുന്ന അവളെ ഞാനല്ലാതെ പിന്നാര് തൊടാന്‍..

ഞാന്‍ ദാ..എത്തി

മച്ചാ ഇങ്ങനെ മതിയോ ചുന്തരനാവുന്നത്..പിന്നെയും പിന്നെയും ഞാന്‍ ജസ്റ്റിനോട് ‍ചോദിച്ചു..

അവന്‍ ഒരു കള്ള ചിരി ചിരിച്ചതിന്റെ അര്‍ഥം എനിക്ക് മനസിലായില്ലാ..

ഓഫീസില്‍ അവളിരിക്കുന്ന മുറി അവന്‍ കാണിച്ചു തന്നു..എനിക്ക് ചങ്കിടിപ്പ് തോന്നി..

അവന്‍ എന്നോട് പറഞ്ഞു ഞാന്‍ കാണിച്ചു തരാം ..വാ.

അവിടെ ചെല്ലുമ്പോള്‍ അവളെ കണ്ടില്ലാ..

പകരം ഒരു മിഷ്യന്‍ കാട്ടി തന്നിട്ട് അതില്‍ കാണുന്ന പച്ച വെളിച്ചം വിതറുന്ന ചെറിയ ഗ്ലാസ്സിനു മുകളി..

വിരല്‍ അമര്ത്താന്‍ പറഞ്ഞു..ആദ്യമായാത് കൊണ്ട് മൂന്നു തവണ അമര്ത്തേണ്ടി വന്നു..അപ്പോള്‍ അതില്‍ നിന്നും..

താങ്ക് യു എന്ന ഒരു സ്ത്രീ ശബ്ദം പുറത്ത് വന്നു..

അവന്‍ എന്നോട് പറഞ്ഞു..ഇവളാണ് നിന്റെ സ്പര്‍ശനം കാത്തിരുന്ന അവള്‍..

എന്‍റെ എല്ലാ പ്രതീക്ഷകളും അസ്താനത്തായെങ്കിലും മാസാവസാനം ശമ്പളം വാങ്ങുമ്പോള്‍..

ആബ്സെന്‍റ് ഒന്നുമില്ലാതെ ഡെയിലി പ്രസന്ട് ഇട്ടു എനിക്ക് താങ്ക്സ് തന്ന അവളോട്‌ ആരും കാണാതെ ഞാനും പറഞ്ഞു...

താങ്ക് യു .........
എന്‍റെ അന്വേഷണം തുടര്‍ന്ന് കൊണ്ടേയിരുന്നു....
എന്ന് മുതലാണ്‌ ഞാന്‍ യാത്ര തുടങ്ങിയത്..
എന്തിനു വേണ്ടിയുള്ള അന്വേഷണം...........അറിയില്ലായിരുന്നു..
എന്നാലും എന്തിനോ വേണ്ടി ഞാന്‍ യാത്ര തുടര്‍ന്ന് കൊണ്ടേ ഇരുന്നു..
പോകുന്ന വഴികളിലൊക്കെയും തന്നെ ആട്ടി പായിക്കാന്‍ കുറെയേറെ പേര്‍ നിരന്നു നിന്നില്ലേ...
എന്തിനായിരുന്നു....
ഒന്നും എനിക്കറിയില്ലാ...
ഒരിക്കല്‍, വെളിച്ചം പകരാന്‍ കഷ്ടപ്പെടുന്ന നക്ഷത്ര കൂട്ടങ്ങലോടും ചന്ദ്രികയോടും ഞാന്‍ ചോദിച്ചു...
ഒരു മിന്നാ മിനുങ്ങായ് vannu ningale സഹായിക്കട്ടെ.....
അവര്‍ തന്നെ കളിയാക്കി chirichu......
parihaasam സഹിക്കാന്‍ കഴിയാതെ വീണ്ടും ഞാന്‍ യാത്ര തുടര്‍ന്നു..
വളരെ വേഗത്തില്‍..............
പക്ഷെ പെട്ടെന്നുള്ള മഴയില്‍ എനിക്ക് കുളിക്കാന്‍ മോഹം തോന്നി..
എത്ര തുള്ളികലായാണ് ഈ മഴ പെയ്യുന്നത്.....
ഞാന്‍ മഴയോട് ചോദിച്ചു..
ഞാനും ഒരു മഴ തുള്ളിയായി നിന്നോട് ചേരട്ടെ...
മഴയുടെ അലറല്‍ ഇടിയായി പ്രകമ്പനം കൊണ്ടു..
എന്‍റെ കാതുകള്‍ കൊട്ടിയടച്ചു കൊണ്ടുള്ള അലര്‍ച്ചയില്‍ ഞാന്‍ വീണ്ടും മുന്നോട്ട് നടന്നു..
എന്‍റെ ആഗ്രഹം അപ്പോള്‍ മിഴികളിലൂടെ ചൊരിഞ്ഞു ഞാന്‍ ആശ നിറവേറ്റി..
അലറുന്ന കടലിനെ കീറി മുറിച്ചു പായുന്ന കപ്പല്‍ കണ്ടപ്പോള്‍ ആരാധന തോന്നി..
ഞാന്‍ ഒരു കളിവഞ്ചിയായി അവനോടു കൂട്ട് കൂടാന്‍ ചെന്നു....
അവന്‍റെ പ്രഹരം എന്നെ അടിച്ചു നുറുക്കി..
ഇനിയും ഏറെ ദൂരം പിന്നിടാനുണ്ട്....
വഴിയും പിന്നെയും കണ്ടു കാഴ്ചകള്‍ ...എല്ലാം എനിക്ക് നിരാശയേകുന്നവയായിരുന്നു..
എന്‍റെ പ്രയാണം പരാജയതിലെക്കാണോ നീങ്ങുന്നത്‌ എന്ന് തോന്നിയിരുന്ന നിമിഷങ്ങളിലെപ്പോഴോ..
വാനം മെല്ലെ തെളിയാന്‍ തുടങ്ങി....ഒരു മന്ദ മാരുതന്‍ എന്നെ തഴുകി കടന്നു പോയപ്പോള്‍ ...
അതില്‍ തത്തി കളിച്ചു വന്ന അവനെ ഞാന്‍ കണ്ടു...
"അപ്പൂപ്പന്‍ താടി"
അവന്‍റെ കളിചിരി കണ്ടപ്പോള്‍ എനിക്കും മോഹം തോന്നി ഇങ്ങനെ പറന്നു നടക്കാന്‍..
അവനോടും ഞാന്‍ ചോദിച്ചു ...
എന്നെയും കൂട്ടാമോ സുഹൃത്തേ............
അവന്‍ എന്നെ കൈ വിട്ടില്ലാ...
അവന്‍ എന്നെ കൂട്ടികൊണ്ട് പോയത് അവന്‍റെ ആ സൌഹൃത കൂട്ടായ്മയിലെക്കാന്...
അവിടെ ഞാന്‍ കണ്ടു ....പറന്നു നടക്കുന്ന ഒരുപാട് അപ്പൂപ്പന്‍ താടികളെ...
ഇന്ന് ഞാനും ഇവിടെ ഈ അപ്പൂപ്പന്‍ താടിയില്‍ ഒരാളായ്‌ പാറി നടക്കുന്നു ....

അവസാന യാത്ര.......ആദ്യത്തതു൦ ...

ഓര്‍മകള്‍ക്ക് ചിറകുകള്‍ വച്ചപ്പോള്‍ അത് ആകാശ വാഹിനിയായ് അവനെയും കൊണ്ട് .. കടലും താണ്ടി അങ്ങകലേക്ക്...പറന്നു.. എയര്‍ പോര്‍ട്ടില്‍ നിന്നും ഗസടാക് ഹോട്ടലിലേക്കുള്ള യാത്ര.. ചിതറിയ കണ്ണാടി ചില്ലുകള്‍ പോലെ ആയിരിക്കുന്നു അവന്റെ മനസ്.. അതില്‍ പ്രതിഫലിച്ച രൂപങ്ങൾക്ക് പലവിധ ഭാവങ്ങള്‍ .. അതില്‍ രൌദ്ര ഭാവങ്ങള്‍ എന്നെ നോക്കി അലറുമ്പോള്‍..ആ മുഖങ്ങള്‍ക്കിടയില്‍ നിന്നും... ദയനീയമായ ഒരു മുഖം ... ആ മുഖം അത് ന്റെ തസ്നിയ അല്ലെ ... ഇരുളിന്റെ ഭീകരതയില്‍ ചെന്നായ്ക്കളുടെ മുരള്‍ച..അതിനിടയില്‍ ജീവന് വേണ്ടി കേഴുന്ന.. മാന്‍ കുട്ടിയെ പോലെ എന്റെ മാലാഖ.. കൂര്‍ത്ത നഖങ്ങള്‍ അവളിലെക്കാഴ്ന്നിറങ്ങും പോള്‍..അവളുടെ നിലവിളി തന്റെ കര്‍ണ്ണ പടങ്ങളെ പ്രഹരിച്ചു...വേദനയാല്‍ അവന്‍ തന്റെ ഇരു ചെവികളും പൊത്തി .ചെന്നായ്ക്കളുടെ കൈ എന്നില്‍ പതിയുന്നത് ഞാനറിഞ്ഞു. ഞെട്ടലോടെ കണ്ണ് തുറന്നു നോക്കി . "സര്‍ ‍.... ഗസടാക്ക് ഹോട്ടെല്‍ " ഡ്രൈവറുടെ മൊഴിയില്‍ അല്‍പ്പം ഈര്‍ഷ്യ തോന്നി....അയാളുടെ മുഖത്തെ ഭാവവിത്യാസം എനിക്ക് മനസിലായി.. എന്റെ കര്‍ണ്ണ പടം പുകച്ച നിലവിളിയും,തന്റെ മേല്‍ പതിഞ്ഞ ചെന്നായ കയ്യും ഇയാളുടെതായിരുന്നോ.. ഹോട്ടലില്‍ റൂം ബുക്ക്‌ ചെയ്യുന്നതിനോടൊപ്പം റൂം ബോയിയോടു രഹസ്യമായി ചുരുട്ടും,ഹാഷിഷും വാങ്ങാന്‍ ഏര്‍പ്പാട് ചെയ്തു .. ഏറെ നാളത്തെ പരിചയം കൊണ്ടാവാം ചെക്കന്‍ എല്ലാം പെട്ടെന്ന് വാങ്ങി വന്നു.. "വല്ലാത്ത ക്ഷീണം.." "ഒന്ന് കിടന്നാലോ?" പക്ഷെ പൊള്ളുന്ന ചിന്തകള്‍ ഉറങ്ങാന്‍ അനുവദിക്കുന്നില്ലാ.. ചെക്കന്‍ കൊണ്ട് വന്ന പൊതിക്കെട്ടു ഓര്‍മയില്‍ വന്നു.. വേഗത്തില്‍ ഒരു ചുരുട്ടില്‍ ഹാഷിഷ് തിരുകി കത്തിച്ചു.. സ്വല്പം അയവ് വന്നത് പോലെ തോന്നി..ലൈറ്റുകള്‍ അണച്ചു വീണ്ടും ഉറങ്ങാന്‍ കിടന്നു.. ഇരുട്ടിലേക്ക് തുറിച്ചു നോക്കി കിടന്നപ്പോള്‍ എന്തിനെയും മറക്കാന്‍ കഴിയുന്ന ഇരുട്ടിനെ അവന്‍ .. ഭയപ്പെട്ടു.. ഭീതിയുടെ താണ്ഡവ മേളം ആ മുറിയില്‍ അവനെ അസ്വസ്ഥനാക്കി ... പുറത്തേക്ക് ഇറങ്ങിയാലോ?| അവന്‍ ആളൊഴിഞ്ഞ ആ തെരുവ് ലക്ഷ്യമാക്കി നടന്നു..തന്റെ ഇഷ്ട സ്ഥലം .. അവിടെ ചിലപ്പോള്‍ അവളെ കണ്ടെത്തിയാലോ.. അവന്റെ വേഗം കൂടുകയായിരുന്നു.എത്രയും പെട്ടെന്ന് അവിടെ എത്താനുള്ള വ്യഗ്രത.. വഴി വിളക്കുകള്‍ ഇപ്പൊ കുറഞ്ഞു തുടങ്ങി...ഇരുട്ടിനെ വരവേല്‍ക്കുന്ന നേരിയ വെളിച്ചമായ് അത് മാറി.. എന്നോ തന്റെ ഇഷ്ടങ്ങളും ,ദുഖങ്ങളും ,..പങ്കു വച്ച ആ മരത്തില്‍ തീര്‍ത്ത പഴയ ബഞ്ചില്‍ അവന്‍ ഇരുന്നു.. അവന്റെ സുഹൃത്ത്.... അവനെ മടിയില്‍ കിടത്തി സ്വന്തനിപ്പിക്കവേ.... വീണ്ടും തന്റെ കാതുകളില്‍ അട്ടഹാസം മുഴങ്ങുമാരായി..അവരാണ് ഇത്.. തന്റെ തസ്നിയയെ നശിപ്പിച്ച്ചവര്‍.. രണ്ടും കല്‍പ്പിച്ചു അവരോടു പോരാടാന്‍ തീരുമാനിച്ചു.. അവന്‍ തറയില്‍ പരതി...കയ്യില്‍ കിട്ടിയ കല്ല്‌ വജ്രായുധമാക്കി അവര്‍ക്ക് നേരെ തൊടുത്തു.. വീണ്ടും നിശബ്ദത നിറഞ്ഞു....ഏറെ നേരം നിന്നില്ലാ നിശബ്ദദ ... വീണ്ടും വീണ്ടും ശക്തിയാര്‍ജിച്ചു അവര്‍ വന്നു....തന്റെ വജ്രായുധം തീര്‍ന്നിട്ടില്ലാ.. പലതവണ പോരാട്ടം നടന്നു.... വീണ്ടും ഭയം അവനെ പിടികൂടിയോ? അവരുടെ കണ്ണുകള്‍ തന്റെ നേരെയാണ്..അവിടെ ചോരയുടെ മണം.. അവന്‍ തന്റെ മുറിയെ ഇഷ്ടപ്പെട്ടു തുടങ്ങി ... വിഹ്വല മനസ് താളം തെറ്റിച്ച ചേഷ്ടകളോടെ അവന്‍ മുറിയിലേക്ക് നടന്നു.. വേട്ട നായ്ക്കളില്‍ നിന്നും രക്ഷപ്പെട്ട ആട്ടിന്‍ കുട്ടിയെ പോലെ അവന്‍ കിതച്ചു കിതച്ചു റൂമിലേക്ക്‌ കയറി.. ഈ ഇരുട്ടിലും അവര്‍ പതുങ്ങിയിരിക്കും..അവന്‍ ലൈറ്റിന്റെ സ്വിച്ചുകള്‍ ഓണ്‍ ചെയ്തു.. വെളിച്ചം അവനു പുതു ജീവന്‍ കൊടുത്തു....

എത്ര ചുരുട്ടുകള്‍ അവന്‍ വലിച്ചു തള്ളി എന്നറിയില്ലാ...എപ്പോഴോ അവന്‍ മയക്കത്തിലെക്കാണ്ടൂ...

രണ്ടു ദിവസത്തെ അലച്ചില്‍ അവനെ ക്ഷീനിതനാക്കിയിരുന്നു ..നാളെയാണ് തന്‍റെ മടങ്ങി പോക്ക്....

ഇന്നെങ്കിലും അവള്‍ വരും തന്‍റെ തസ്നിയാ..വൈകുന്നേരം വീണ്ടും അവന്‍ ഇറങ്ങി .."തന്‍റെ പ്രിയതമയെ thirakki "..

vijanamaaya വഴിയോരങ്ങളില്‍ ഇന്ന് ചെന്നായ്ക്കളുടെ മുരള്ച്ചയില്ലാ....തികച്ചും ശാന്തമായ വഴിയോരവും ..

പഴയ ബഞ്ചും എന്നെ കാത്ത് അവിടെ നിലയുറപ്പിച്ചിട്ടുണ്ട്.....ബഞ്ചിലേക്ക് ചായുമ്പോള്‍ അവനില്‍ വിരഹത്തിന്റെ ശീലുയര്‍ന്നു............



"അഴകെഴും കളിയാടും നിന്‍ മുഖം തസ്നിയാ...

എന്നുമെന്‍ അകതാരില്‍ നിന്‍ മുഖം തസ്നിയാ...

ഇന്നുമെന്‍ ഹൃദയത്തിന്‍ പാട്ടല്ലേ തസ്നിയ...

നീറുമെന്‍ മനമിന്നും കേഴുന്നു തസ്നിയാ"

"പ്രണയത്തിന്‍ മുഖപടം ഭാഷയല്ലെന്നതും ...

പ്രണയത്തിന്‍ ഭാഷ സ്നേഹമാനെന്നതും ..

കണ്ണുകള്‍ തമ്മില്‍ പറഞ്ജോരാ പ്രണയവും..

നീയെന്റെ ജീവന്റെ ഭാഗമാനെന്നതും ..

"എല്ലാത്തിന്‍ സാക്ഷിയായ് നിന്നൊരാ തെരുവും..

തലയാട്ടി സമ്മതം തന്ന മരങ്ങളും...

ഇന്നുമെന്‍ ഓര്‍മയില്‍ മിന്നി മറയുമ്പോള്‍ ..

ഇന്നീ തെരുവില്‍ ഞാന്‍ ഏകനായി..

വീണ്ടും ഏകനായി.."

"എന്‍ ചാരെ നീ വന്നനയുന്നതും കാത്തു ഞാന്‍..

എന്നുമീ തെരുവില്‍ ഞാന്‍ വന്നണയും...

എന്നുമെന്‍ ഹൃദയത്തില്‍ നീയല്ലേ തസ്നിയാ...

എന്‍ ജന്മമെന്നും നിനക്കല്ലേ തസ്നിയാ ..."



തേങ്ങലുകള്‍ക്കപ്പുറം നിദ്ര അവനെ കീഴടക്കിയിരുന്നു...നിദ്രയിലെപ്പോഴോ..

തണുത്ത വിരല്‍ സ്പര്‍ശം അവനറിഞ്ഞു...അതിന്റെ ഉടമയെ അവന്‍ തിരിച്ചറിഞ്ഞു..

അവള്‍ ..എന്റെ തസ്നിയാ....വളരെയേറെ സുന്ദരിയായ മാലാഖയായി മാറിയിരിക്കുന്നു അവള്‍..

അവള്‍ക്കു ചുറ്റും പാറിനടക്കുന്ന പൂമ്പാറ്റകള്‍..അവര്‍ക്കിടയിലെ രാജകുമാരിയായി അവള്‍..പാറി നടക്കുന്നു..

എന്നെ വിളിക്കുന്നുവോ അവള്‍..

അവളുടെ സുന്ദരമായ കൈകള്‍ എന്റെ കരങ്ങളില്‍ മുറുകെ പിടിച്ചു....ennodulla paribhavam അവളുടെ മിഴികളില്‍ നിറഞ്ഞ

കണങ്ങളില്‍ njaan കണ്ടു..ഇനി ഒരിക്കലും എന്നെ വിട്ടു പോകരുതേ എന്നുള്ള അപേക്ഷ ഉണ്ടായിരുന്നു അതില്‍...

അവളോടൊപ്പം പോകാതിരിക്കാന്‍ അവനു കഴിഞ്ഞില്ലാ...ഇപ്പോള്‍ താന്‍ ബഞ്ചില്‍ നിന്നും അവള്‍ക്കു സമാന്തരമായി ഉയര്‍ന്നുവോ?

അവളുടെ ചിറകുകള്‍ അവനു കൊടുത്തിട്ട് അവന്റെ മാറിലോട്ടി തസ്നിയ അവനെയും കൊണ്ട് വിദൂരടയിലേക്ക് പോകുമ്പോള്‍..

തനിക്കു സാക്ഷിയായ തന്‍റെ സ്നേഹിതര്‍ ചില്ലകുടഞ്ഞും..ഇലകള്‍ പൊഴിച്ചും അവനെ യാത്രയാക്കി....

ഇന്നലെകള്‍...

ഇന്നെന്‍റെ ഓര്‍മ്മകള്‍ ചിലച്ചപ്പോള്‍.....
എന്‍റെ ഇന്നലെകള്‍ അത് കേട്ട് ചിരിച്ചു..
ഇന്നലെകള്‍ ചിരിച്ചപ്പോള്‍...
ഇന്നെന്‍റെ മനസ് കരയുകയായിരുന്നു..

ഇത് ഗള്‍ഫ്‌ എന്ന അറവു ശാലയോ?

ഗള്‍ഫ്‌ എന്നാ സ്വര്‍ണം വിളയുന്ന നാട്..
പക്ഷെ ഗല്‍ഫിനു മറ്റൊരു മുഖം കൂടി ഉണ്ട്..
എന്റെ സൈറ്റില്‍ നടന്ന ഒരു ആക്സിടന്ട്..
എന്നെ വളരെ വേദനിപ്പിച്ച ആ കാഴ്ച..........
ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു..



"തന്റെ കുഞ്ഞിന്റെ -
വിശപ്പിന്‍ നിലവിളി..
ഒരു തേങ്ങലായ് ഉയര്‍ന്നപ്പോഴാ-
അമ്മ തന്‍ നെഞ്ചകം ചുട്ടുപൊള്ളി..
ഒരു വേലക്കായ്‌ അലയും തന്‍ കണവനെ-
ചൊല്ലിയുള്ളാധിയും ഉണ്ട് വേറെ"
"ചുറ്റും കടക്കാരും പലിശക്കാരും-
പിന്നെ പട്ടിണിയും മാത്രം ബാക്കിയായി "
ജീവിതം വഴിമുട്ടി നിന്നൊരാ വേളയില്‍ -
ഗള്‍ഫെന്ന മന്ത്രം ഒതിയതാരോ"
'എന്‍ പ്രിയ കണവനെ 'പിരിയാനും -
വയ്യെന്നാല്‍.......
'തന്‍ പുത്രന്‍ 'കളിചിരി കാണിടെണം.
"വീടും പറമ്പും പണയം വച്ചും പിന്നെ......
കടത്തിനു മീതെ കടവും പേറി.......
സ്വര്‍ണം വിളയുമീ-
നാട്ടില്‍ വന്നൊരാ...
പാവമാം കണവനോ പിന്നെന്തു പറ്റി"
"കാലിതോഴുത്തു പോല്‍ വാസ സ്ഥലം പിന്നെ...
ചൊല്ലിയ കൂലിയോ ഇല്ല വേറെ"
"ഇത് ഗള്‍ഫെന്നു പേരുള്ള അറവുശാല"
കഥയല്ലിതു മനസിന്റെ കദനമാണ്
"ഫോര്‍മാനും,ചാര്‍ജെന്റും,എന്ജിനീറും..
ചൊല്ലുന്ന ചൊല്പ്പടീല്‍ നിന്നിടേണം "
തന്‍ ഭാര്യയും കുഞ്ഞും -
മനസ്സില്‍ നിറഞ്ഞപ്പോള്‍..
കടക്കാരവരുടെ മുഖം-
മുന്നില്‍ തെളിഞ്ഞപ്പോള്‍ ..
പാവം കണവനോ സഹിച്ചു നിന്നൂ."
"പാവം കണവനോരടിമയായി"
'കിട്ടുന്ന വേതനം -
തുച്ചമാനെങ്കിലും...
അര്ദ്ധ സന്തോഷത്തില്‍-
വാണിടുമ്പോള്‍..
ഒരുനാള്‍ ഞാന്‍ കേട്ടതാ-
പാവത്തിന്‍ നിലവിളി..
ഞാന്‍ ഓടിയടുത്തപ്പോള്‍ -
കണ്ടതോ..
രക്താഭിഷേകം ചെയ്ത -
ശിരസുമായ് പാവം...
ജീവന് വേണ്ടി പൊരുതുന്നോരാ-
നിമിഷമെന്‍ മനസ് കൊതിച്ചതോ..
എന്‍ കാഴ്ച,എന്‍ കാഴ്ചയീനിമിഷം -
നശിചിടെണം.
അപ്പോഴെന്‍ മനസ്സില്‍ തെളിഞ്ഞൊരാ-
ചിത്രം...
"വിശപ്പിന്‍ വിളിയുമായ് -
നില്‍ക്കുന്ന കുഞ്ഞും..
പൊള്ളുന്ന നെഞ്ചുമായ് പെറ്റമ്മയും

സ്വപ്നത്തിലെ യാഥാര്‍ത്ഥ്യം

കുളമ്പടി ശബ്ദം കേള്‍ക്കുന്നുണ്ട്.പക്ഷെ കുതിരയല്ല ..
അടുത്തടുത്ത് വന്നപ്പോള്‍ ഇരുട്ടില്‍ നിന്നും നേരിയ തോതില്‍ എനിക്ക് കാണാറായി..
ആ രൂപം..
പോത്തിന്റെ പുറത്തേറി വന്ന ആ രൂപം പണ്ട് കേട്ടറിഞ്ഞ കഥകളില്‍ നിന്നും...
ചിത്രങ്ങളില്‍ കണ്ടിട്ടുള്ളത് കൊണ്ടും..എനിക്ക് വ്യക്തമായി..
"കാലന്‍"
അറിയാതെ എന്റെ നാവില്‍ നിന്നും പുറത്തു വന്നു ആ പേര്..
എന്നില്‍ ഭയം നിഴലിച്ചു..
കാലന്‍ എന്നോട് പറഞ്ഞു...
വാ പോകാം..
ഞാന്‍ പോകാന്‍ തുനിഞ്ഞപ്പോള്‍ കാലന് നിര്‍ബന്ധം...
"കഴുത്തില്‍ കയര്‍ കുരുക്കി കൊന്നിട്ടെ കൊണ്ട് പോകൂ."
ഞാന്‍ പറഞ്ഞു..
എന്റെ പോന്നു കാലാ...ഞാന്‍ ചാവാന്‍ വേണ്ടി വിഷം കഴിച്ചിട്ടുണ്ട്..
ഞാന്‍ തീര്‍ച്ചയായും മരിക്കും..
കഴുത്തില്‍ കയറിട്ടാല്‍ എനിക്ക് വേദനിക്കും.. ഞാന്‍ ഇപ്പൊ മരിക്കും എന്നിട്ട് എന്നെ കൊണ്ട് പോയ്കോ..
ഇല്ലാ.. എന്റെ കുരുക്ക് വീണാലേ ആരും മരിക്കൂ..
നീയും അങ്ങനെ തന്നെ..
പറഞ്ഞു തീര്‍ന്നതും കാലന്‍ കുരുക്ക് എന്റെ കഴുത്തിലിട്ടു.
എനിക്ക് ശ്വാസം മുട്ടിതുടങ്ങി.. ഞരമ്പുകള്‍ വലിഞ്ഞു മുറുകി ..
ജീവന് വേണ്ടി ഞാന്‍ പിടയുകയാണ്..
ഏറെ നേരം പിടച്ചിട്ടും ഞാന്‍ മരിക്കുന്നില്ല ..
കാലനുമായുള്ള വടം വലിയിലെപ്പോഴോ ഞാന്‍ കണ്ണ് തുറന്നു..
അടുത്ത് കാലനെ കാണാനില്ല..
"സ്വപ്നമായിരുന്നോ "
എന്ന് പറഞ്ഞു എണീക്കാന്‍ ശ്രമിച്ചു..
എന്റെ കൈയും കാലും അനങ്ങുന്നില്ല..കെട്ടിയിട്ടിരിക്കുകയാ..
അപ്പോള്‍ ഞാന്‍ വീണ്ടും കരുതി തിളച്ച എണ്ണയിലിടാന്‍ കൊണ്ട് വന്നു കെട്ടിയിട്ടിരിക്കുവാണോ..
അപ്പോള്‍ കാലപുരിയില്‍ സ്ത്രീകളുടെ ശബ്ദം കേട്ടു.
ഞാന്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ കാത്തു കൂര്‍പ്പിച്ചു.
"ആ ചെക്കന് ബോധം വീണോ?
കണ്ണ് തുറന്നു..
എന്തിനാ വിഷം കഴിച്ചേ?
പ്രേമ നൈരാശ്യം പോലും...ആ ചെക്കന് വട്ടാ...
ഇവനൊക്കെ മരിക്കുവാ ഇതിലും ഭേദം.."
ഹും ! കാലന് പോലും വേണ്ടാത്ത ജന്മം...ഞാന്‍ പിറുപിറുത്തു..
ഇപ്പൊ അവളുടെ കല്യാണവും കഴിഞ്ഞു കാണും...
എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി..
ഒപ്പം കാലനോടുള്ള ദേഷ്യവും..

പ്രിയതമയെ തേടി....

"വികടമാമെന്‍ ജീവിതപാതയിലെന്തിനു -
പെണ്ണെ നീ ..........
പനിനീര്‍പ്പൂവിതളിന്‍ മെത്ത വിരിച്ചു...........
രക്തക്കറയാലശുദ്ധമാമെന്‍ കരങ്ങളെന്തിനു..
പെണ്ണെ നീ............
പനിനീരിനാല്‍ കഴുകി ശുദ്ധമാക്കി .....
കള്ളിന്‍,കഞ്ചാവിന്‍ ലഹരിയില്‍ കെട്ട്പോയൊരെന്‍ മനമെന്തിനു..
പെണ്ണെ നീ....
പ്രേമത്തിന്‍ ലഹരിയാല്‍ സുന്ദരമാക്കി."
"മനുജനായ് മാറിയോരാനിമിഷമെന്‍ മനമതില്‍ .......
നിറയുന്നു സ്വപ്നത്തിന്‍ പുതുവെളിച്ചം .
എന്‍ പ്രിയതമയവള്‍ കനിഞോരാ പുതു ജന്മം ...
വര്‍ണ്ണങ്ങള്‍ ചാലിച്ച ചിത്രം പോലെ "
"ജീവിതത്തിന്നനുഭൂതി നുകരുവാന്‍ തുടങ്ങവേ....
പിന്നില്‍ തിരിയും തന്‍ വയ്‌രിയെ കണ്ടീലാ.............
എന്‍ പ്രിയതമയെപ്പോലും എന്നില്‍ നിന്നകറ്റിയ...
മതമെന്ന ശക്തനാം വയ്‌രിയെ "
"എന്തിനു തന്നൂ പെണ്ണേ...
നീയെനിക്കീ മനുജനാം പാഴ്ജന്മം"
"ഇന്നീ കള്ളിന്‍ ലഹരിയില്‍ ഞാന്‍ മുങ്ങുമ്പോള്‍.....
ആശിച്ചു ഞാന്‍ വെറുതെ-
നിന്‍ ലഹരിയില്‍ വീണ്ടും മനുജനാകാന്‍"
"വെറുതേ വെറുതേഎന്നറിഞ്ഞിട്ടും .....
ഇന്നും ഞാനലയുന്നു പെണ്ണേ."

ഇവളെന്റെ രാധാ.....

ചൊരിയുന്ന മഴയില്‍ രണ്ടിടവഴികളിലൂടെ..
വിറയാര്‍ന്ന മനവുമായ്‌ പോയവര്‍ നാം .."
" ആര്‍ത്തലച്ചാ മഴ പെരു.............
പേമാരിയായിടുമ്പോള്‍.....
പ്രണയത്തിന്‍ കുടക്കീഴില്‍ ഒരുമിച്ചു നാം.."
"വിറക്കും ഹൃദയത്തിന്‍ തണുപ്പകറ്റാന്‍..
കിന്നാര കൊഞ്ചലിന്‍ പുതപ്പു മൂടി.."
"നിന്നുള്ളത്തുടിപ്പനുരാഗ ഗീതമാക്കി..
എന്നുള്ളം വൃന്ദാവനമാക്കി മാറ്റി.."
"വൃന്ദാവനത്തിലെന്‍ മുരളീ ഗാനം...
കേള്‍ക്കുവാന്‍ വന്നവള്‍ എന്‍പ്രിയ രാധാ.."

എന്‍ വൃന്ദാവനിയിലെ രാധ...

"എന്‍ മനസിന്‍ വൃന്ദാവനത്തില്‍ ..
വന്നതെന്‍ രാധയായ് പ്രിയ തോഴി നീ.."
"പോയ ജന്മങ്ങളില്‍ തന്ന നിന്‍ സ്നേഹം ..
ഇനിയുള്ള ജന്മവും നല്കിടാമോ?.."
"നിന്നധരത്ത്തില്‍ പൂത്തൊരാ-
ചെമ്പനീര്‍ പൂവെന്‍..
ഹൃദയമാം കോവിലില്‍ അര്‍പ്പിച്ചവള്‍ നീ.."
"നിന്‍ മൃദു ചുംബനം അണിയുവാനായ്...
എത്രയോ മോഹിച്ചു ജന്മങ്ങളായ്...."
"എന്‍ ഹൃദയത്തിന്‍ മുറിവുണക്കാന്‍..
താന്‍സന്റെ ഈരടി പാടിടാമോ.."
നിന്‍ മടിത്തട്ടില്‍ ഞാന്‍ ചാഞ്ഞു മയങ്ങുമ്പോള്‍..
മാറിന്‍ ചൂടിനാല്‍ കെട്ടി പുണര്‍ന്നതും..
പൈതലെയെന്ന പോല്‍ ചുംബനം...
പൊഴിഞ്ഞതും..
ഇന്നും കൊതിക്കുന്നു എന്‍ പ്രിയതെ..
നീയെന്റെ രാധയായ് വൃന്ദാവനിയില്‍...
എന്‍ പ്രിയ സഖിയായ് കാണിടെണം

ഇന്നലത്തെ സ്വപ്നം ...

"ഇന്നലെ കണ്ടൊരാ സ്വപ്നത്തില്‍...
വന്നവള്‍ വീണ്ടുമൊരു കുളിര്‍ത്തെന്നലായ്..
എന്ഹൃദയമാം തീ ചൂളയെ...
കെട്ടടക്കാന്‍ വന്നവള്‍ കുളിര്‍ത്തെന്നലായ് "
"വിറക്കും കരങ്ങളാല്‍ എന്‍ നെഞ്ചില്‍ തഴുകവേ. ..
കണ്ടു ഞാനവളില്‍ പ്രണയം....
അപ്പോഴവളുടെ മിഴിയില്‍ നിറഞ്ഞോരാ...
മിഴിനീരു ചൊന്നതോ വിരഹം"
"പതിനേഴിന്‍ പടിവാതിലില്‍ .........
നില്‍ക്കുംപോഴന്നവളുടെ ...
ചുണ്ടില്‍ വിരിഞ്ഞോരാ മന്ദസ്മിതം..
ഇന്നുമെന്‍ കണ്ണില്‍ തെളിയുന്നോരാ...
ചിത്രം..
പ്രതീക്ഷതന്‍ തിരിവെളിച്ചം"

എന്റെ കൂട്ടുകാരി..

"എന്നുമെന്‍ നീയെന്റെ കൂട്ടുകാരി..
എന്‍ ദുഃഖം കണ്ടൊരാ കൂട്ടുകാരി ...
എന്‍ മനം നീയറിഞ്ഞതിലിന്നു ഞാന്‍...
കണ്ടതോ.. സുഹൃത്തിന്റെ മേന്മയല്ലേ..."
"നിന്‍ ദുഃഖം നിന്നുള്ളിലോതുക്കി
എന്തിനെന്‍ ചാരത്തു വന്നണഞ്ഞു.....
എന്‍ ദുഖമെന്തെന്നു നീയറിയുംപോഴും ..
കണ്ടു ഞാന്‍ നിന്നുള്ളില്‍ കേഴുന്നോരാ മനം..."
"പാല്‍ വെന്മയെന്നപോല്‍
ശുദ്ധമാം -
നിന്‍ മനം..
ആരുമറിയാതെ മറന്ജീടുമോ...
"എന്‍ വാശിയോക്കെയും വേണ്നീരായ് മാറുമ്പോള്‍..
നിന്മുഖം തെളിഞ്ഞതില്‍ കണ്ടു ഞാനും .."
" എന്നുമെന്‍ നീയെന്റെ കൂട്ടുകാരി...
എന്‍ ദുഃഖം കണ്ടൊരാ കൂട്ടുകാരി..."

എന്നുമെന്‍ പ്രിയ തോഴി..

"ചെതോഹരീ നീയെന്‍-
മനതാരില്‍..
വന്നു മോഴിഞ്ഞോരാ-
മന്ത്രമെന്തേ.."

"നിന്‍ മിഴിയില്‍ തെളിഞ്ഞൊരാ-
എന്‍ മുഖ ബിംബം..
എന്നോട് ചൊല്ലിയതിത്ര-
തന്നെ.."


"ജന്മങ്ങളേറെ നീ-
കാത്തിരുന്നില്ലേ..
ഇന്നിതാ നിന്‍ മുന്‍പില്‍-
വന്നിവള്‍ തോഴിയായ്.."

"പ്രണയമാം മുന്തിരി-
വീഞ്ഞിന്‍ ലഹരിയില്‍..
പാറി നടന്നൊരാ-
വസന്തകാലം .."


"അവളുടെ മടിയില്‍ തല ചായ്ച്ചു -
മയങ്ങുമ്പോള്‍..
ഹൃദയങ്ങള്‍ കൈമാറിയോരാ-
ഈണമെന്തേ.."


"ഏഴേഴു ജന്മങ്ങള്‍-
കൊഴിഞ്ഞിരുന്നാലും..
നീയെന്‍ സഖിയെന്ന-
ചൊല്ല് തന്നെ.."


"ഏഴേഴു ജന്മങ്ങള്‍-
കാത്തിരുന്നാലും..
എന്‍ പ്രിയനെന്നുമെന്‍ -
സ്വന്തമല്ലേ.."


"കണ്ണന്റെ പ്രിയ തോഴി-
രാധയെന്നാകുകില്‍..
എന്നുമെന്‍ പ്രിയതോഴി-
നീ തന്നെയല്ലേ..

താലി

"അവളേറെ സുന്ദരിയായിരുന്നു". അവന്‍ അവളെ ജീവനേക്കാള്‍ സ്നേഹിച്ചു.. "അവള്‍ അവനെയും"
പക്ഷേ വിവാഹ മണ്ഡപത്തില്‍ അവള്‍ മറ്റൊരാളുടെ ...
താലിക്കയറാല്‍ ബന്ധിക്കപ്പെട്ടപ്പോള്‍ ..
അവന്റെ കഴുത്തിലും മറ്റൊരു കയര്‍ കൊണ്ട് ബന്ധിക്കപ്പെട്ടിരുന്നു ...
അവള്‍ മണ്ഡപത്തില്‍ അഗ്നി പ്രദക്ഷിണം ചെയ്യുമ്പോള്‍ ..
അവന്‍ അഗ്നിയായ്‌ പ്രപഞ്ചമാകുന്ന മായിക ലോകത്ത് ...
അലിഞ്ഞു ചേരാന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു ...

രാജീവ്‌ രാവന്‍

ഭ്രാന്തന്‍

സ്നേഹിച്ച പെണ്ണിന്റെ വിരഹവും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അവഗണന നിറഞ്ഞ പെരുമാറ്റവും സഹിക്കാനാവാതെ അവന്‍ ആ നാടുവിട്ടു. ഈ ലോകത്തില്‍ മനസ്സ് ... തുറന്നു സ്നേഹിക്കാന്‍ ആരുമില്ലെന്ന് കരുതവെ.. അവനെ സ്നേഹിക്കാന്‍ അവന്റെ ദുഃഖങ്ങള്‍ പങ്കു വക്കാന്‍.. ഒരാളുണ്ടായി അവന്റെ നിഴല്‍ .തന്റെ പുതിയ സുഹൃത്തിനോട്‌ സുഖദുഖങ്ങള്‍ പങ്കിടുമ്പോള്‍, തമ്മില്‍ തമ്മില്‍ കണ്ണില്‍ കണ്ണില്‍ നോക്കി ചിരിക്കുമ്പോള്‍, കരയുമ്പോള്‍,ജനങ്ങള്‍ക്ക്‌ അവന്‍ ഒരു തമാശയകുകയായിരുന്നു . അവര്‍ അവനു ഒരു ഓമന പേരിട്ടുവിളിച്ചു... 'ഭ്രാന്തന്‍‍'

രാജീവ്‌ രാവന്‍

അമ്മേ....എനിക്ക് മാപ്പ് തരൂ..

"ഇന്ന് എന്റെ ഓര്‍മയില്‍ തെളിഞ്ഞ എന്റെ അമ്മയുടെ മുഖം ..
എനിക്ക് വേണ്ടി കണ്ണ് നീര്‍ പൊഴിച്ച എന്റെ അമ്മ..
എന്റെ തെറ്റുകള്‍ക്ക് സാന്ദ്വനമായി എന്റെ അമ്മ ,
അമ്മേ എനിക്ക് മാപ്പ് തരൂ....
എന്റെ അമ്മയോട് ഞാന്‍ മാപ്പിരക്കുന്നു.."





"നോവിന്റെ പൊരുളറിഞ്ഞെന്നമ്മ..
നെല്കിയ ഭിക്ഷയെന്‍ ജന്മം.."
"നീ തന്ന മുലപ്പാലിന്‍ മധുരം
ഇന്നുമെന്‍ നാവില്‍ അമൃത് പോലെ.."
"എന്നില്‍ ചൊരിഞ്ഞ നിന്‍ സ്നേഹം..
തന്നതില്ലാരും ഇന്നേവരെ.."
"ഈശ്വരി തന്നുടെ പ്രതി രൂപമാണ് നീ..
നിന്നില്‍ പിറന്നതെന്‍ പുണ്യം.."
"എല്ലാം കനിഞ്ഞു നീ നെല്കിടുമ്പോള്‍..
തന്നതോ ഞാനേറെ ദുഃഖം.."
"എന്നില്‍ ചിത്ത ഭ്രമം ബാധിച്ചോരാ കാലം..
നീ വേദന തിന്നു വിശപ്പടക്കി.."
"തോരാത്ത കണ്ണ് നീര്‍ പുഷ്പങ്ങളാക്കി..
നേദിച്ചതില്ലേ നീ ഈശ്വരന്‍ മുന്‍പില്‍.."
"അറിയുന്നു ഞാനിന്നെന്‍ തെറ്റുകളെല്ലാം
പൊറുക്കുവാന്‍ നീയല്ലാതാരുമില്ലാ.."
"കേണിടുന്നമ്മേ നിന്‍ കാല്‍ച്ചുവട്ടില്‍..
മാപ്പ് തരൂ അമ്മെ....മാപ്പ് തരൂ.."

നഷ്ട സ്വപ്‌നങ്ങള്‍

"പാര്‍വണ ശശിലേഖ മാഞ്ഞുപോയി..എന്റെ-
അഭിലാഷ ചന്ദ്രിക അകന്നു പോയി.."

"കരി മുകില്‍ വാനം കീഴടക്കി..
ഹൃദയത്തിന്‍ വല്ലരി കരിഞ്ഞു പോയി........"


"അനുരാഗ നൂലിനാല്‍ ഞാന്‍ നെയ്ത-
സ്വപ്‌നങ്ങള്‍...
വിരഹത്തിന്‍ തീ ചൂടില്‍ എരിഞ്ഞടങ്ങി..."

"വിരഹാര്ത്ധമായോരെന്‍ നീല നയനങ്ങള്‍..
പെമാരിയെന്ന പോല്‍ പെയ്തിറങ്ങി.."

"പുതു മഴ കണ്ടാടിയ നിന്‍ മയില്‍ നൃത്തം
എന്‍ നയനങ്ങള്‍ക്കിന്നന്യമല്ലേ.. "

"നഷ്ട സ്വപ്നങ്ങളാം ഭാണ്ടവും പേറി ഞാന്‍...
ജീവിത പാതയില്‍ പകച്ചു നില്പൂ.."

"എങ്ങോട്ടെന്നറിയാതെ...
എന്തിനെന്നറിയാതെ മിഴിച്ചു നില്പൂ.."

വനവാസ കാലത്തെ നൊമ്പരം

"ഇത് മനോഹരമായ ഒരു ദ്വീപാണ്"
"കിഷ് ഐലന്ഡ്"
എന്നും അവന്റെ പ്രിയപ്പെട്ട സ്ഥലം..
എല്ലാ വര്‍ഷവും അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്നത്‌ പോലെ..
ഈ വര്‍ഷവും അവന്‍ തന്റെ പ്രിയപ്പെട്ട നാട്ടിലെത്തി.
"സത്യത്തില്‍ ആഘോഷിക്കാനാണോ അവന്‍ ഇവിടെ വരുന്നത്.".
പക്ഷെ ...അവനെ കണ്ടാല്‍ അങ്ങനെ തോന്നില്ല..വേദന തിങ്ങിയ മുഖമായിരുന്നോ അവനു..
അറിയില്ലാ...
"രാവിലെ തന്നെ തന്റെ കൂട്ടുകാരെ കാണാന്‍ അവന്‍ പുറപ്പെടുകയാണ്.."
എത്രയും പെട്ടെന്ന് ആ ആളൊഴിഞ്ഞ തെരുവിലെത്താന്‍ അവന്‍ തിടുക്കം കൂട്ടി.
തന്റെ ഫ്ലാറ്റില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ നടന്നാല്‍ ആ തെരുവായി.
"തന്റെ ഓര്‍മകള്‍ക്കായി കാതോര്‍ക്കുന്ന ആ മരത്തില്‍ തീര്‍ത്ത പഴയ ബഞ്ചും,അതിനു തണലേകുന്ന -
പടര്‍ന്ന ചെറിയ മരങ്ങളും..കാണാന്‍ അവന്‍ കൊതിച്ചു..
കണ്ട നാള്‍ മുതല്‍ ഈ നിമിഷം വരെ ഒരു മാറ്റവുമില്ലാത്ത ഈ നിശബ്ദമായ ഈ തെരുവ് ...
എന്നും അവനു പ്രിയപ്പെട്ടതാണ്.."
ഹാഷിഷ് നിറച്ച ചുരുട്ടും ചുണ്ടില്‍ തിരുകി അവന്‍ തന്റെ സുഹൃത്തിന്റെ മടിയില്‍ ഇരുന്നു..
അവനെ കണ്ടു സന്തോഷിച്ചു എന്ന് തോന്നും വിധം ആ ചെറിയ മരങ്ങള്‍ ചില്ലയിളക്കി നൃത്തം ചെയ്തു...
എത്ര നാളായി ഈ കാത്തിരുപ്പ്..
അവളെ ഒരു നോക്ക് കാണാന്‍...തന്റെ സുഹൃത്തിനോട്‌ പരിഭവം പറയുകയാണ്‌..
ഒരു പക്ഷെ ആ ബഞ്ച് മറുപടി പറയാത്തത്..
എല്ലാറ്റിനും മൂകസാക്ഷി അവനായത് കൊണ്ടാകാം..
ഞാന്‍ എന്തിനു ഇവിടെ വന്നു ,ആ പെണ്‍ക്കുട്ടിയെ കണ്ടു...
അവന്റെ ചിന്തകള്‍ കാറ്റിന്റെ വേഗതയില്‍ സഞ്ചരിച്ചു..
അവന്റെ ചിന്തകള്‍ തന്റെ വീടും ,നാടും,
പങ്കിട്ടെടുത്തപ്പോള്‍ ,
ആ പഴയകാലം അവന്റെ മനസിനെ വേട്ടയാടുകയായിരുന്നു..
തന്റെ പ്രണയ നൈരാശ്യവും,മരിക്കാനുള്ള ശ്രമവും പരാജയപ്പെട്ടപ്പോള്‍..ഭ്രാന്തിന്റെ വക്കിലെത്തിയിരുന്നു അവന്‍..
പിന്നീട് ഒരു വര്‍ഷക്കാലം തന്റെ മുറിയില്‍ നിന്നും പുറത്തിറങ്ങാതെ തികച്ചും ഒരു ഭ്രാന്തനെപോലെ..
ആരോടൊക്കെയോ പ്രതികാരം വീട്ടുകയായിരുന്നില്ലേ...
പിന്നെ അവരില്‍ നിന്നുമുള്ള ഒളിച്ചോട്ടമായിരുന്നു വീണ്ടും ഗള്‍ഫിലേക്ക് വരാന്‍ പ്രേരിപ്പിച്ചത്..
"എന്റെ വനവാസ കാലം.. "
പക്ഷെ അവിടെയും വിധി അവനെ വെറുതെ വിട്ടില്ല...
അവനു കിഷിലേക്ക് പോകേണ്ടതായിവന്നു..അവന്റെ ഹാഷിഷിനോടുള്ള പ്രണയം ..
ആരംഭിച്ച സമയം..
അത് കിട്ടുവാനുള്ള സ്ഥലമൊക്കെ വന്ന ദിവസം തന്നെ മനസിലാക്കിയിരുന്നു .
പത്തും പതിനഞ്ചും വയസുള്ള കുട്ടികളാണ് ഇത് വില്‍ക്കുന്നത്..ദരിദ്ര രാഷ്ട്രമായതുകൊണ്ട് ഇതൊക്കെ ഇവിടെ സാദാരണം..
ഞാന്‍ അന്ന് ഈ പാതയിലൂടെയാണ് നടന്നത്..
ഹാഷിഷിന്റെ ലഹരിയില്‍ ................ഞാന്‍ നിന്റെ മടിയിലല്ലേ ഇരുന്നത്..വീണ്ടും തന്റെ സുഹൃത്തിനോട്‌ അവന്‍ പറയുകയാണ്‌...
എനിക്ക് തലചായ്ക്കാന്‍ എന്തിനാ ഇടം തന്നത്?
അവന്റെ ഓര്‍മ നാല് വര്ഷം പുറകിലോട്ടു പോയി..
അന്ന് ഒരുപാട് വലിച്ചു കേറ്റിയിരുന്നു..അതിന്റെ ആലസ്യത്തില്‍ ആ ബഞ്ചില്‍ കിടന്നു മയങ്ങിപ്പോയി.
ആരുടെയോ സ്പര്‍ശം അറിഞ്ഞപ്പോള്‍ അവന്‍ മെല്ലെ കണ്ണ് തുറന്നു.
സ്വപ്നം കാണുകയാണോ താന്‍ എന്ന് അവനു തോന്നി. മാലാഖയെ പോലെ ഒരു കുട്ടി..ഏകദേശം പതിമ്മൂന്നു വയസു പ്രായം വരും.
ഇത്ര സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ഞാന്‍ ആദ്യമായിട്ട് കാണുവാ..ഏത് ഭാഷയില്‍ സംസാരിക്കും..
ഇവിടുത്തെ ഭാഷ പാഴ്സിയല്ലേ?..
അവന്‍ അവളുടെ തിളക്കമുള്ള കണ്ണുകളില്‍ തന്നെ നോക്കിയിരുന്നു..എവിടെയൊക്കെയോ തന്റെ പ്രിയതമയുടെ -
രൂപ സാദൃശ്യം തോന്നിച്ചു.
അങ്ങോട്ട്‌ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് തന്നെ ആ കുട്ടി അവനോടു ചോദിച്ചു.
"യു ............വാണ്ട്‌ .............മീ?"
ആരോ പറഞ്ഞു പടിപ്പിച്ചത് പോലെയുള്ള അവളുടെ ചോദ്യം കേട്ടപ്പോള്‍..
അവളോട്‌ തോന്നിയ കൌതുകമെല്ലാം ഒരു നിമിഷം കൊണ്ട് വെറുപ്പായി മാറി..
അവന്റെ മുഖ ഭാവം മാറിയത് കൊണ്ടാണോ...അറിയില്ല അവള്‍ പോകാന്‍ തുനിഞ്ഞു..
ഏയ്‌ ,അവന്‍ അവളെ വിളിച്ചു ..
വീണ്ടും അവള്‍ അവനോടു ചോദിച്ചു ..
"യു......വാണ്ട്......മീ ?
"ഹും "
അവനൊരു ഒരു പുച്ച്ച ഭാവത്തില്‍ ചിരിച്ചു..
അവളോട്‌ ചോദിച്ചു..
"യുവര്‍ നെയിം?"
"തസ്നിയാ"
അവന്‍ കുറച്ചു തൊമ്മന്‍ (ഇറാനി റിയാല്‍)അവള്‍ക്കു കൊടുത്തിട്ട്.... ഇത് തെറ്റാണെന്ന് ..
അവള്‍ക്കു വിവരിച്ചു..
അവള്‍ക്കു മനസിലായോന്നു അറിയില്ല...
പക്ഷെ ഒരു കാര്യം മനസിലായി...അവളുടെ വീട്ടുകാര്‍ പറഞ്ഞു വിടുന്നതാന്ന്...
അവരെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായി അവന്..
മുന്‍പ് കേട്ടിട്ടുണ്ട് ഇറാനിലെ ഈ ക്രൂരതകള്‍..പക്ഷെ നേരിട്ട് കാണുന്നത് ആദ്യമായിട്ടാ..
അന്ന് കിടന്നിട്ടു ഉറക്കം വന്നില്ല ...എങ്ങോട്ട് തിരിഞ്ഞാലും അവളുടെ കുട്ടിത്തം മാറാത്ത മുഖം..
ഒരു വശത്ത് അവളുടെ അലറികരച്ചില്‍..മനസ് ഒരിടത്ത് നില്‍ക്കുന്നില്ലാ..
പിറ്റേ ദിവസം രാവിലെ മുതല്‍ അവളെ ഒന്ന് കാണാന്‍ ആ ബഞ്ചില്‍ കാത്തിരുന്നു.നിരാശയായിരുന്നു ഫലം .
ഹാഷിഷിന്റെ ലഹരി അവനെ മയക്കാത്തിലെക്കാഴ്ത്ത്തിയപ്പോള്‍ അവനെ മടിയില്‍ കിടത്താനെന്നവണ്ണം ..
ആ കൂട്ടുകാരന്‍ ഒരുങ്ങിയിരുന്നു..
ഏറെനേരം ഉറങ്ങിയെന്നു തോന്നി..ഉണര്‍ന്നപ്പോള്‍ മുന്നില്‍ അവള്‍..
അവളുടെ പുഞ്ചിരി ....അതിനെ ഉപമിക്കാന്‍ വേറൊന്നില്ല..
അവനും ഒന്ന് ചിരിച്ചു..
പതിവ് ചോദ്യം അവള്‍ ആവത്തിച്ചു..
യു....വാണ്ട് ...മീ?
ഇപ്പൊ ഇത് കേട്ടാല്‍ ഒന്നും തോന്നാറില്ല..
അവന്‍ വീണ്ടും കുറച്ചു കാശെടുത്ത് അവള്‍ക്കു കൊടുത്തു..
അവള്‍ വാങ്ങിയില്ല...
അവളുടെ കൈലേക്ക് വച്ച് കൊടുത്തിട്ട് അവന്‍ തന്റെ പുതിയ കൂട്ടുകാരിയോട് പറഞ്ഞു...
"കെയര്‍ ഫുള്‍ ..".
അവള്‍ നടന്നു നീങ്ങി..
എന്നും ഈ പാതക്കരികില്‍ വച്ച് ആ കൂട്ടുകാരിയെ കാണുക പതിവായി..
അങ്ങനെയിരിക്കെ..
ഒരു ദിവസം അവളെ കാണുന്നില്ല..
ചന്ദ്രന്‍ നിലാവ് പൊഴിച്ച് തുടങ്ങിയിരിക്കുന്നു..എന്നിട്ടും അവളെ കാണാനില്ലാ.
പിറ്റേന്നും അവളെ കാണാന്‍ കഴിഞ്ഞില്ല..അവന്റെ മനസ് കടിഞാനില്ലാത്തകുതിരയായി..
മൂന്നാമത്തെ ദിവസം ...ഇപ്പോള്‍ അവനു തീരെ ബോധമില്ലാത്ത അവസ്ഥയാണ്‌ ..ചുരുട്ട് കൂടുന്നുണ്ട്..
രാവിലെ മുതല്‍ കാത്തിരുന്നു കാത്തിരുന്നു പതിവ് മയക്കത്തിലേക്കു വീണു..
ആരോ വിളിച്ചു എന്ന് തോന്നിയോ....പ്രതീക്ഷയോടെ അവന്‍ എണീറ്റ്‌ നോക്കി ...
ആരുമില്ല..
എന്നാല്‍ തന്നെ കടന്നു കുറച്ചു മുന്നിലായ് അവള്‍ നടന്നു പോകുന്നു..
"തസ്നിയാ ............,തസ്നിയാ ...............
അവന്‍ വിളിച്ചു..
അവള്‍ തിരിഞ്ഞു നോക്കിയില്ലാ..
അവന്‍ പിറകെ ഓടിച്ചെന്നു..
അവന്‍ അവളെ വിളിച്ചു...
തസ്നിയാ..............
അവള്‍ നിന്നു...
അവളുടെ മുഖത്തെ പ്രകാശം നഷ്ടപ്പെട്ടിരിക്കുന്നു ..അവളുടെ കണ്ണുകളില്‍ ആ പഴയ തിളക്കമില്ല..
അവളുടെ സുന്ദരമായ മുഖത്ത് എന്തോ കൊണ്ട് കീറിയ പാടുകള്‍ ..
അവളുടെ കണ്ണുകള്‍ നിറഞ്ഞു...
അവള്‍ എന്നെ മനസിലാക്കാനെന്നവണ്ണം..കുറച്ചു നോട്ടുകള്‍ എന്റെ നേരെ നീട്ടി..
ഇത്രയും നാള്‍ ഞാന്‍ കാത്തു സൂക്ഷിക്കാന്‍ ശ്രമിച്ച എന്റെ മാലാഖ നശിച്ചിരിക്കുന്നു എന്നാ സത്യം
അവന്‍ അറിഞ്ഞപ്പോള്‍ അവന്റെ ദുഃഖം മലവെള്ള പാച്ചിലായി മാറി ...
നാളെയാണ് തിരിച്ചു പോകേണ്ടത്..
നീ വരുന്നോ എന്ന് ചോദിക്കനമെന്നുണ്ടായിരുന്നു...പക്ഷെ അത് ഒരു പാഴ്വാക്കല്ലേ എന്ന സത്യം തിരിച്ചറിഞ്ഞു..
അവന്‍ കുറച്ചു കാശെടുത്ത് അവള്‍ക്കു നേരെ നീട്ടി..
എത്ര നിര്‍ബന്ധിച്ചിട്ടും അവള്‍ വാങ്ങിയില്ല ..
അവള്‍ നടന്നു തുടങ്ങിയിരുന്നു..
അവന്‍ അവളോട്‌ പറഞ്ഞു..
"ഐ വാണ്ട് യു..."
അവള്‍ നിന്നു...അവള്‍ അവന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു..തമ്മില്‍ ഏറെ പറയണമെന്നുണ്ടായിരുന്നു..
പക്ഷെ ഭാഷ അവര്‍ക്കിടയില്‍ ഇപ്പോഴും തടസമായിരുന്നു .
അവളുടെ കൈയില്‍ ഒരു ചുംബനം നല്‍കിക്കൊണ്ട് അവന്‍ തിരിച്ചു നടന്നു..
അവന്‍ കണ്ണില്‍ നിന്നു മറയുന്നത് വരെ അവള്‍ ഒരു ശില കണക്കെ അവിടെ നിന്നു...
"എല്ലാ വര്‍ഷവും തന്റെ മാലാഖ കുട്ടിയെ കാണാന്‍ വരാറുണ്ടെങ്കിലും ഒന്ന് കാണാന്‍ കഴിഞ്ഞിട്ടില്ല.."
എന്നെങ്കിലും തന്നെ വിളിച്ചുണര്‍ത്താന്‍ അവള്‍ വരും എന്ന പ്രതീക്ഷയില്‍ ഇന്നും ആ ബഞ്ചില്‍
ഹാഷിഷിന്റെ ലഹരിയില്‍ അവന്‍ കാത്തിരിക്കുന്നു..

എന്‍ പ്രിയ സഖി എങ്ങനെയാവണം

"പൊന്‍ നിറമില്ലേലും എന്‍ പ്രിയ സഖിയുടെ..

ഉള്ളത്തില്‍ സ്നേഹത്തിന്‍ വര്‍ണം വേണം.."

"മാന്‍ മിഴിയിണകള്‍ ഇല്ലെന്നാലും..

കണ്‍കളില്‍ കരുണ നിറഞ്ഞിടെണം "

"അധരങ്ങള്‍ ചെന്നിറമില്ലെന്നാലും...

പുഞ്ചിരിയെപ്പോഴും പൊഴിച്ചിടെണം.."

"പാല്‍ നിലാ പുഞ്ചിരി ഇല്ലെന്നാലും..

പുഞ്ചിരിക്കുള്ളില്‍ തെളിമ വേണം.."

"മുട്ടോളം ഇറക്കത്തില്‍ മുടിയില്ലെന്നാലും..

മുടിയില്‍ തുളസിക്കതിര്‍ ചൂടിടെണം."

"പാട്ടിന്റെ സാഗരം തീര്ത്തില്ലേലും..

പറയുന്ന പൊരുളില്‍ നന്മ വേണം..

സ്നേഹത്തിന്‍ കൊടുമുടി താണ്ടിടെണം.."

"എന്‍ കുറ്റമെന്തെന്ന് ചൊന്നിരുന്നാലും..

പരദൂക്ഷണം അവള്‍ക്കന്യമാകേണം."

"എന്‍ കുട്ടിത്തരങ്ങള്‍ക്ക് ശാസനയെകാന്‍..

എന്നമ്മയെ പോലകാന്‍ കഴിഞ്ഞിടെണം.."

"എന്‍ സ്വാര്‍ത്ത താല്പര്യമായ്‌ കണ്ടിരുന്നാലും..

അവള്‍ എന്റേത് മാത്രമായിടേണം.."

"എന്‍ ജീവിതത്തിന്നു വര്‍ണമെകാന്‍..

അവളെന്നുമെന്‍ പ്രിയ തോഴിയായിടെണം.."

എന്റെ പൊയ് വാക്ക്

എന്റെ നാവില്‍ നിന്നും ഒരിക്കല്‍ അറിയാതെ വന്നു പോയ ആ വാക്ക്...
ഒരാഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് നഷ്ടപ്പെടുത്തിയത് എന്റെ കളിത്തോഴനെയാണ്..
അവന്റെ മരണം മുന്‍കൂട്ടി പറഞ്ഞ എന്റെ നാവിനെ ഇന്നും ഞാന്‍ ശപിക്കുന്നു..






"ഇന്നെന്തേ പുലരി അണിന്ജോരുങ്ങീലാ..
നിന്നെറ്റിയില്‍ പോന്പോട്ടു തെളിഞ്ഞതില്ലാ..
കരിഞ്ചേല ചുറ്റിയ വാനത്തിന്‍ കണ്ണീരും..
പരയുവാനെന്തോ മടിചീടുന്നു.."
"കോലായില്‍ പത്രത്തില്‍ മുഴുകിടുമ്പോള്‍..
ആരോ ഒരാള്‍..
ആരോ ഒരാള്‍ വന്നു ചൊല്ലിയ വാര്‍ത്ത..
എന്‍ കാതില്‍..
എന്‍ കാതില്‍ കരിവണ്ട് നുഴയും പോലെ.."
"ഇടവഴി താണ്ടി ഞാന്‍ പായവേ..
ഇടവഴി താണ്ടി ഞാന്‍ പായവേ..എന്‍ നഗ്ന പാദങ്ങളില്‍..
എന്‍ നഗ്ന പാദങ്ങളില്‍ കുങ്കുമ വര്‍ണം പടന്നിറങ്ങി..
ഓടിക്കിതച്ചു ഞാന്‍ എത്തിടുമ്പോള്‍ കണ്ടതൊരു മാത്ര..
കണ്ടതൊരു മാത്ര പെമാരിയെന്‍ കണ്ണില്‍
പെയ്തിറങ്ങി.."
"തന്‍ ജീവന്‍ തന്നെയും............ തന്‍ ജീവന്‍ തന്നെയും............
തുലാഭാരം ചെയ്തതെന്‍ സുഹൃത്ത്‌..
ദൈവത്തിന്‍ സന്നിധിയില്‍ എത്തുന്ന വേളയില്‍ ..
സുഹൃത്തുക്കള്‍ നമ്മുടെ കണ്ണീരിന്‍ അര്‍ത്ഥമെന്ത്..
നമ്മുടെ കണ്ണീരിന്‍ അര്‍ത്ഥമെന്ത്.."
"നിറയും കണ്‍കളില്‍ നിന്നൊരു ചോദ്യമുയര്‍ന്നു..
ചോദ്യമുയര്‍ന്നു എന്‍ നേരെ..
ഓര്‍മയതുണ്ടോ ...........
ഓര്‍മയതുണ്ടോ ........... നാളുകള്‍ മുന്‍പ്..
നിന്‍ നാവില്‍ ജനിച്ചൊരു പൊയ് വാക്ക് .."
"അന്നെന്‍ നാവില്‍ വന്നൊരു വാക്ക് ..
ഇന്നെന്‍ ചങ്കില്‍ കയറിട്ടു..
ഒരു ദിനം......ഒരു ദിനം ധൃതിയില്‍ ഞാന്‍ ഓടിടുമ്പോള്‍..
പിന്നില്‍ വിളിക്കും സുഹൃത്ത്തിനോടെന്‍ നാവില്‍ ..
വന്നൊരു ചോല്ലോ ഇന്നിങ്ങനെ.."
"പെട്ടെന്ന് പോകേണം കൂട്ടുകാരാ..
എനിക്കൊരു..
വിവരം പറയാനുണ്ടങ്ങകലേ...
നമ്മുടെ കളിതോഴനവനുടെ ചരമം ചൊല്ലുവാന്‍ ..
ചരമം ചൊല്ലുവാന്‍ ..പോകുന്നങ്ങകലേ.."
"അന്നെന്‍ നാവില്‍ വന്നൊരു വാക്ക് ..
ഇന്നീ മരക്കൊമ്പില്‍ ആടിടുമ്പോള്‍..
മറുപടി പറയുവാന്‍ കഴിഞ്ഞിടാതെ..
മറുപടി പറയുവാന്‍ കഴിഞ്ഞിടാതെ..
നില്‍ക്കുന്നതെന്‍ പൊയ് ശരീരം..

അലയുന്ന ആത്മാവ്

ഞാന്‍ ഇന്ന് ഒരാത്മാവ് മാത്രം.എന്റെ ജീവിതം എന്തായിരുന്നു.
എങ്ങനെയായിരുന്നു.
വെറും ആറടി മണ്ണില്‍ ഒതുങ്ങിയ എന്റെ അട്ടഹാസങ്ങള്‍ എനിക്ക്
നഷ്ടപ്പെടുത്തിയത് എന്റെ ജീവിതം തന്നെയായിരുന്നു.ഇന്നും
എന്റെ ആത്മാവ് ഗതികിട്ടാതെ അലയുന്നു.




"ഇന്ന് പകയില്ലാതലയുന്ന .......
ഗതികിട്ടാതലയുന്ന..
ഒരാത്മാവ്....ഞാന്‍."
"ആറടി മണ്ണില്‍ തീര്‍ന്നതെന്‍ ജന്മം ...
എന്തിനെന്നറിയുക,...
ഇന്നെന്റെ.........ഇന്നെന്റെ...
ദുഖമെന്തന്നരിന്ജീടുക."
"കാലത്തിന്‍ തൊട്ടിലില്‍ വളരുന്നു ...
ഞാനന്ന്..
കേട്ടതോ ..........താരാട്ടിന്‍ ഈണമല്ല."
"എന്‍ കാതിന്‍ ഈണമായ് കേട്ടതോ...
എന്‍ കാതിനിമ്പമായ് കേട്ടതോ..."
"ജീവനായ് കേഴുന്ന രോദനങ്ങള്‍.."
"എന്‍ മൂര്‍ച്ചയാം ഖഡ്ഗത്തില്‍..
നിന്നൊഴുകുന്ന നിണമെന്നുടെ ...
ദാഹം ശമിപ്പിക്കാന്‍ എത്തിടുമ്പോള്‍...
എന്‍ ദാഹം ....എന്‍ ദാഹം വീണ്ടും..
ആര്‍ത്തിടുമ്പോള്‍ ."
"അലറിയടുത്തു ഞാന്‍ വീണ്ടുമെന്‍...
ഖഡ്ഗത്തില്‍...
നിണം നിറക്കാന്‍..."
"കാലത്തിന്‍ സമ്മാനമായൊരു പേരും...
കല്‍പ്പിച്ചു കിട്ടീ..നീ ചെകുത്താന്റെ ജന്മമാം ...
ഗുണ്ടയല്ലേ.."
"പകയെരിയും കണ്ണുകളില്‍..
വിരിയുന്നതെരിയുന്ന ചൂളതന്‍...
നെരിപ്പോടുകള്‍."
"കാലം പടയോട്ടം തുടരവേ..
വീണ്ടും ജനിക്കുന്നു...
ജനിക്കുന്നതൊക്കെയും ....
എന്‍ അപരന്മാര്‍...."
"ദാഹം ശമിപ്പിക്കാന്‍ അലറിയടുതത്തവര്‍..
എന്‍ നിണം മതിയെന്ന വാശിയോടെ.."
"ഇന്നെന്റെ ആത്മാവ് ചിന്തിച്ചതിങ്ങനെ.."
"വെട്ടിപ്പിടിച്ചതും നേടിയെടുത്തതും ..
ആറടി മണ്ണില്‍ ഒതുങ്ങിടുമ്പോള്‍ .."
"എന്തിനായുള്ളതീ..പോരാട്ടമോക്കെയും..
ആറടി മണ്ണില്‍ ഒതുങ്ങിടാനോ.."